പക്ഷി വൈവിധ്യം - മീൻക്കൊത്തിച്ചാത്തൻ

മീൻക്കൊത്തിച്ചാത്തൻ 

WHITEBREASTED KINGFISHER 

LOCATION : രാമപുരംസ്കൂൾ വേങ്കവിള

തല, കഴുത്ത്, ദേഹത്തിൻെറ  അടിവശം എന്നിവ ചോക്കനറ്റ് നിറം . താടി,തൊണ്ട, മാറിടം എന്നിവ ഒട്ടാകെ തൂവെള്ള. ദേഹത്തിൻെറ ഉപരിഭാഗം നീല. മുതിർന്ന പക്ഷികളുടെ കൊക്ക് നല്ല ചുകപ്പ്.  വലിയ പട്ടണങ്ങളിൽപ്പോലും വളപ്പുകളിലും തുറന്നസ്ഥലങ്ങളിലും പതിവായി കാണാവുന്ന ഒരു പക്ഷിയാണ് മീൻക്കൊത്തിച്ചാത്തൻ. ഇതിന് വെള്ളത്തിൻെറ സാന്നിധ്യം കൂടിയേ കഴിയൂ എന്നില്ല. മത്സ്യത്തെയും മറ്റു ജന്തുജാലങ്ങളെയും കിട്ടിയാൽ വിടാറില്ലങ്കിലും മൂപ്പർക്ക് ഓന്ത്, പഴുതാര, ചെറിയപാമ്പ് മുതലായ ജീവികളും ഇഷ്ടപ്പെട്ട ആഹാരം. 

LOCATION : രാമപുരംസ്കൂൾ വേങ്കവിള

സാധാരണയായി ഒറ്റക്കാണ് ഈ മീൻകൊത്തി സഞ്ചരിക്കുന്നത്. ഇരയന്വേഷിച്ചു വെള്ളം തീരെയില്ലാത്ത വളപ്പുകൾ, കുറ്റിക്കാടുകൾ, തേക്കിൻകാടുകൾ മുതലായ സ്ഥലങ്ങളിൽ വളരെ സമയം ചെലവാക്കും. അവിടെ ഇരപ്പിടിക്കുന്നത്, ഏകദേശം ആനറാഞ്ചി ,വേലിത്തത്ത  എന്നിവരെപ്പോലെ ഉയർന്ന ഒരു പീഠത്തിലിരുന്ന് ചുറ്റുമുള്ള നിലത്തെ ഉറ്റു പരിശോധിച്ച് , എന്തെങ്കിലും കണ്ണിൽ പെട്ടാൽ പെട്ടന്നു പറന്നു പിടിച്ചാണ്. നിലത്തിഴഞ്ഞു നടക്കുന്ന ജന്തുക്കളാണല്ലോ പക്ഷിയുടെ ആഹാരം. അതുകൊണ്ട് ഓരോരിക്കലും നിലത്തിറങ്ങി ഇരുന്നോ, നിലത്തോടു തൊട്ടു പറന്നോ ആണ് ആഹാരം സമ്പാദിക്കുക.  ചിതൽപ്പാറ്റകൾ പുറത്തുവരുന്ന സമത്ത്  അവയെ പറന്നു പിടിക്കുന്നതും കാണാം. ഇര ഉടനെ വിഴുങ്ങുവാൻ പറ്റാത്തതാണെങ്കിൽ പക്ഷി ഇരിപ്പിടത്ത് തിരിച്ചെത്തി അതിനെ അടിച്ചു ചതച്ചശേഷമാണ് ഭക്ഷിക്കുക. 

LOCATION : രാമപുരംസ്കൂൾ വേങ്കവിള

ജലാശങ്ങളോട് പ്രത്യേക വാത്സല്യമൊന്നുമില്ലാത്ത ഈ പക്ഷിക്കും, ചിലപ്പോഴങ്കിലും, പുള്ളിമീൻകൊത്തിയെയുംപോലെ ഒരേ സ്ഥലത്തുതന്നെ പാറിനിൽക്കുന്ന സ്വഭാവമുണ്ട്. മീൻക്കൊത്തിച്ചാത്തൻെറ ശബ്ദം സാധാരണ നമ്മുടെ നാട്ടിൽ ഏതു കാലത്തും കേൾക്കാം. 'ക്ലെ - ക്ലെ- ക്ലെ - ക്ലെ ' എന്നോ ക്രെ -ക്രെ-ക്രെ-ക്രെ' എന്നോ എഴുതാവുന്നതും, ആഭാസകരമായ ഒരു പൊട്ടിച്ചിരിപോലെ തോന്നുന്നതുമാണ് പക്ഷിയുടെ സാധാരണയുള്ള   കരച്ചിൽ. കേൾപ്പാൻ തീരെ സുഖമില്ലാത്ത ഈ ശബ്ദമുണ്ട്. 'കിലു കിലു കിലു ' എന്നു നീണ്ടുപോകുന്നതായ ഈ 'പാട്ട് ' പക്ഷിയുടെ സന്താനോത്പാദനകാലം തുടങ്ങി എന്നു സൂചിപ്പിക്കുന്നു. മറ്റുകാലങ്ങളിൽ ഈ പാട്ട് കേൾക്കാമെങ്കിലും സന്താനോത്പാദനകാലം തുടങ്ങിയാലാണ് പാട്ടിന് ഉഷാറ് കൂടുന്നത്. ഇങ്ങനെ ശബ്ദിക്കുന്ന പക്ഷി അതിവേഗത്തിൽ ചുറ്റും പറക്കുന്നതു കാണാം.

LOCATION : രാമപുരംസ്കൂൾ വേങ്കവിള

മീൻക്കൊത്തിച്ചാത്തൻ ഫെബ്രുവരി മുതൽക്കുതന്നെ കൂടുണ്ടാക്കി തുടങ്ങുമെങ്കിലും ഏപ്രിലിനു ശേഷ,  മഴ തുടങ്ങുന്ന കാലത്താണ് കൂടുണ്ടാക്കുന്നത്. മീൻക്കൊത്തിച്ചാത്തൻ പലപ്പോഴും പാടത്തുള്ള വരമ്പുകളിലും , കിണറുകൾക്കുള്ളിലും മറ്റും കൂട് തുരക്കാറുണ്ട്. മൂപ്പർക്കു തുരക്കുവാൻ പറ്റിയ ഒരു മൺതിട്ട വേണമെന്നല്ലാതെ അതിനരികെ വെള്ളം ഉണ്ടായ് കൊള്ളണമെന്നില്ല. 





No comments: