LOCATION: മൺറോ തുരുത്ത് കൊല്ലം
തീരപ്രദേശങ്ങളിലും പുഴയോരങ്ങളിലും ചതുപ്പുകളിലുമെല്ലാം ഇടതൂർന്നു വളരുന്ന നിത്യഹരിത വനങ്ങളാണ് കണ്ടൽക്കാടുകൾ. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്ടർ പ്രദേശത്ത് കണ്ടൽക്കാടുകളുണ്ട്. ഇന്ത്യയിലിത് 6740 ചതുരശ്ര കിലോമീറ്ററാണ്. കേരളത്തിൽ 40 വർഷം മുൻപുവരെ 700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന കണ്ടൽക്കാടുകൾ ഇന്നു 17 ചതുരശ്ര കിലോമീറ്ററിലും താഴെയാണ് കേരളത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ളത്. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ , കോട്ടയം , എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലും കണ്ടൽക്കാടുകളുണ്ട്.
കടൽത്തീര കണ്ടൽക്കാടുകൾ കടലാക്രമണത്തെ തടയുകയും കൊടുങ്കാറ്റിനെ തടഞ്ഞുനിർത്തുകയും സുനാമിപോലുള്ള കൊലയാളിത്തിരകളെ ഒരു പരിധിവരെ അതിജീവിക്കുകയും ചെയ്യുന്നു. ചുഴലിക്കാറ്റുകൾ നിരന്തരശാപമായ ബഗ്ലാദേശിൽ സർക്കാർ 1973 മുതൽ കണ്ടക്കാടുകൾ വച്ചുപിടിപ്പിച്ചുവരുന്നു. ഒരുലക്ഷം ഹെക്ടറിലേറെ കണ്ടൽവനങ്ങൾ അവർ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കേരള വനംവകുപ്പും സന്നദ്ധസംഘടനകളും കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുന്നതിൽ കാര്യമായ ശ്രദ്ധചെലുത്തിവരുന്നു. ചെല്ലാനം (എറണാകുളം), തലശേരി, പയ്യന്നൂർ ( കണ്ണൂർ) കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള കടലുണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
പ് രാന്തൻ' എന്നത് ഒരിനം കണ്ടൽച്ചെടിയാണ് റൈസോഫോറേസിയ (Rhizophora mucronata) കുടുംബത്തിൽപെട്ട പ്രശസ്തമായ ഒരിനമാണ് പ് രാന്തൻ അഥവ പീക്കണ്ടൽ. പൊക്കുടൻ നട്ടുവളർത്തിയതേറയും പ് രാന്തൻ കണ്ടലായിരുന്നു. ഏകദേശം 15 മീറ്റർ ഉയരംവരെ വളരുന്ന ഈ കണ്ടൽ ചതുപ്പിൽ വേരുകളാഴ്ത്തി ആൽമരംപോലെ പടർന്ന് പന്തലിക്കും.ഇവയിൽ വെള്ളനിറത്തിലുള്ള പൂക്കളുണ്ടാവുക. പച്ചനിറത്തിലുള്ള നീണ്ട കായ്കളാണ്.
നല്ലകണ്ടൽ, ചെറിയകണ്ടൽ, കുറ്റിക്കണ്ടൽ, വള്ളിക്കണ്ടൽ, ചോണക്കണ്ടൽ , ചക്കരക്കണ്ടൽ, ഉറുണിപ്പോട്ട, ചതുരപ്പോട്ട, അടക്കവാണിയൻ എന്നിങ്ങനെ പലതരം കണ്ടൽച്ചെടികളുണ്ട്.ഉപ്പുവെള്ളത്തെ ശുദ്ധീകരിക്കാനും. കാറ്റിനെ തടയാനും കരയെ സംരക്ഷിക്കാനും കണ്ടൽക്കാടുകൾതന്നെ വേണം.
എണ്ണിയാലൊതുങ്ങാത്ത ജലജീവികൾക്കും പക്ഷികൾക്കുമെല്ലാം ആശ്രയമേകുന്ന കണ്ടലിനെ വിസ്മരിക്കാവില്ല. വീടുണ്ടാക്കാനും വിറകിനും കന്നുകാലിത്തീറ്റയ്ക്കും മാരകരോഗങ്ങൾക്കുമുള്ള മരുന്നിനും തേൻ , മെഴുക്, എന്നിവയ്ക്കുമെല്ലാം മനുഷ്യൻ കണ്ടൽവനങ്ങളെ ആശ്രയിക്കുന്നു.
പ് രാന്തൻ'കണ്ടൽ, വള്ളിക്കണ്ടൽ, കുറ്റിക്കണ്ടൽ, ചെറുകണ്ടൽ, ഉപ്പട്ടി, ബ്ളാത്തികണ്ടൽ,ചക്കരകണ്ടൽ, നക്ഷത്രകണ്ടൽ.. എന്നിങ്ങനെ പലതരം കണ്ടൽച്ചെടികളുണ്ട്. കേരളത്തിൽ കണ്ടുവരുന്ന ഇന്നു കണ്ടുവരുന്ന കണ്ടൽവർഗ സസ്യങ്ങൾ പ്രധാനമായും മൂന്ന് കുടുംബങ്ങളിലാണ്. ഇവയിൽ പ്രധാനപ്പെട്ടത് RHIZOPHORACEAE, AVICENNACEAE, SONNERTIACEAE എന്നിവയാണ്. ഇന്ത്യലുള്ള 59 ജാതി കണ്ടൽചെടികളിൽ പതിനാലെണ്ണം കേരളത്തിൽ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. '
'പ് രാന്തൻകണ്ടൽ അഥവ പീക്കണ്ടൽ എന്നത് റൈസോഫൊറേസിയ (RHIZOPHORA MUCRONATA - LONG FRUITED SILTED MANGROVE) കുടുംബത്തിൽപ്പെട്ട പ്രശസ്തമായ ഒരിനമാണ്. ഏകദേശം പതിനഞ്ചു മീറ്റർ ഉയരംവരെ വളരുന്ന ഈ കണ്ടൽ ചതുപ്പിൽ വേരുകളാഴ്ത്തി ആൽമരംപോലെ പടർന്നു പന്തലിക്കും. വെള്ള നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ഇവ കാറ്റുവഴിയാണ് പരാഗണം നടത്തുന്നത്. പച്ചനിറത്തിലുള്ള നീണ്ടകായ്കളാണ്. തായ് വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങി കരയിടിച്ചിലിനെ തടയുകയും കാറ്റിനെ പിടിച്ചു നിർത്തുകയും എക്കലടിഞ്ഞ് പുതിയ കരയുണ്ടാവാൻ സഹായിക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിൽ ചുഴലികാറ്റിൽ നിന്നു രക്ഷനേടാനായി തീരങ്ങളിൽ പ് രാന്തൻകണ്ടൽച്ചെടി നട്ടുകൊണ്ടു രക്ഷാകവചം ഒരുക്കിയിട്ടുണ്ട്. ഇതിൻെറ തടി ഫർണിച്ചർ ഉണ്ടാക്കാനും വിറകിനു ഉപയോഗിക്കുന്നു. ടാനിൻ, പശ, ചായം , റയോൺ തുടങ്ങിയവ തൊലിയിൽ നിന്ന് ഉൽപാദിപ്പിക്കുന്നു. കായും ഇളംതളിരുംമെല്ലാം ഭക്ഷ്യയോഗ്യമാണ്. ഇലകൾ കാലിത്തീറ്റയായും ഉപയോഗിക്കുന്നു. മരത്തൊലിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മരുന്നുകൾ പ്രമേഹരോഗങ്ങൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഫലപ്രദമാണ്. കേരളത്തിൽ ഈ കണ്ടൽചെടി ധാരാളമായി വളരുന്നു.
കേരളത്തിലെ കണ്ടൽക്കാടുകളിൽ 90 ശതമാനവും നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു ബണ്ട് നിർമാണം, കടലോരത്തുകൂടിയുള്ള പുതിയറോഡുകളുടെയും റെയിൽവെ ലെെനുകളുടെയും നിർമാണം വ്യവസായ ശാലകളിലെ മാലിന്യം തുടങ്ങിയവ കാരണം ബാക്കി കണ്ടൽക്കാടുകൾകൂടി അപ്രത്യക്ഷമായേക്കാം.
കണ്ടലിനെ കാത്തവർ
കല്ലേൻ പൊക്കുടൻ
കണ്ടൽക്കാടുകളുടെ പ്രാധാന്യമറിഞ്ഞ് അവയുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരാളുണ്ട്. കല്ലേൻ പൊക്കുടൻ. കണ്ണൂർ ജില്ലയിലെ എടയ്ക്കീൽ തറയിയിൽ ജനിച്ച ഇദ്ദേഹം ആയിരക്കണക്കിനു കണ്ടൽചെടി നട്ടുപിടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. അദ്ദേഹത്തിൻെറ ജീവിത്തെക്കുറിച്ചും കണ്ടൽ സംരക്ഷത്തിനുവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ചും മനസിലാക്കാൻ പൊക്കുടാൻെറ ആത്മകഥയായ 'കണ്ടൽക്കാടുകൾക്കിടയിൽ എൻെറ ജീവിതം' എന്ന പുസ്തകം . ''കണ്ടൽച്ചെടികൾ എനിക്കു മക്കളെ പോലെയാണ്.''- പൊക്കുടൻ പറയുന്നു. ഒന്നും രണ്ടും ചെടികളല്ല പൊക്കുടൻ നട്ടുപിടിപ്പിച്ചത്. ഏകദേശം ആറായിരത്തോളം ചെടികൾ .
മറിയാമ്മ
കോട്ടയം ജില്ലയിലെ കുമരകത്താണ് വീട്. 45 വർഷം മുൻപേ കണ്ടൽചെടികൾ വച്ചുപിടിപ്പിച്ചു തുടങ്ങി. കണ്ടലുകൾ വെട്ടിമാറ്റുന്നവർക്കെതിരെ ഒറ്റയാൾ വിപ്ലവം. കണ്ടലമ്മച്ചി എന്നറിയപ്പെടുന്നു.
No comments:
Post a Comment